Monday, April 18, 2011

മല്‍സ്യക്കൃഷിക്കു ഇടവിളയായി കാബേജും കോളിഫ്ളവറും...

 മല്‍സ്യ കൃഷിയിടത്തില്‍ ഇടവിളയായി കാബേജും കോളിഫ്ളവറും കൃഷി ചെയ്ത് ഹുസൈന്‍ മാതൃക കാണിക്കുന്നു. ശുദ്ധജല മല്‍സ്യക്കൃഷിയില്‍ അവാര്‍ഡ് നേടിയ നിലമ്പൂര്‍  വല്ലപ്പുഴ ചാലിയില്‍ ചെമ്മല ഹുസൈനാണ് ശീതകാല പച്ചക്കറി കൃഷിയിലും വിജയം നേടിയത്.

മല്‍സ്യക്കുളങ്ങളുടെ ഇടവരമ്പുകളില്‍ തെങ്ങിനും വാഴയ്ക്കും തീറ്റപ്പുല്ലിനും ഇടയിലാണ് ഹുസൈന്റെ കോളിഫ്ളവര്‍, കാബേജ് കൃഷി.  മണ്ണിര കംപോസ്റ്റും ബയോഗ്യാസ് സ്ളറിയും അടിവളമായി ചേര്‍ത്തു. കീടങ്ങളെ അകറ്റാന്‍ വേപ്പെണ്ണയും ജൈവ കീടനാശിനികളുമാണ് മാത്രമാണിദ്ദേഹം ഉപയോഗിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാന്‍ ഉച്ചയ്ക്ക് ഇലകളില്‍ വെള്ളം തളിച്ചുകൊടുക്കും. ജലസേചനം ഒരു നേരം മാത്രം.

ജില്ലയിലെ മികച്ച മല്‍സ്യ കര്‍ഷകനായി കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുത്ത ഹുസൈന്‍റെ ആറേക്കറില്‍ കട്ല, രോഹു, ഗ്രാസ് കാര്‍പ്പ്, മൃഗാല്‍, തിലോപ്പിയ, കോഴിക്കാര്‍പ്പ്, നട്ടര്‍, ആറ്റുകൊഞ്ച്, വാളനാടന്‍ മുശി, വരാല്‍ എന്നിവ വളര്‍ത്തുന്നുണ്ട്. ഭാര്യ ആയിഷയാണ് ഹുസൈനെ സഹായിക്കുന്നത്. മല്‍സ്യക്കൃഷിയുടെ വിളവെടുപ്പ് തുടങ്ങുന്ന 20 ന് കലക്ടര്‍, സിഡബ്ള്യുആര്‍ഡിഎ, കൃഷി, ഫിഷറീസ് വകുപ്പ് ഉന്നതോദ്യോഗസ്ഥരും കൃഷിയിടം സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്.
കടപ്പാട് - മനോരമ

No comments: